കേരളത്തിന്റെ സ്വന്തം ലാപ്ടോപ്: കൊക്കോണിക്സിന്റെ ലോഗോ പുറത്തിറങ്ങി
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി കൊക്കോണിക്സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ കൊക്കോണിക്സ് നിർമിക്കുന്ന ലാപ്ടോപ്പ് മുഖ്യമന്ത്രിക്കു കൈമാറി. കൊക്കോണിക്സിന്റെ ആദ്യനിര ലാപ്ടോപ്പുകൾ ഫെബ്രുവരി 11-നു ഡൽഹിയിൽ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റിൽ അവതരിപ്പിക്കും.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ഇലക്ട്രോണിക് ഉത്പാദന രംഗത്തെ ആഗോള കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായി കൈകോർത്തു കൊണ്ടാണ് കേരളത്തിൽ തന്നെ ഗുണമേൻമയുള്ള ലാപ്ടോപ്പുകളും സർവറുകളും ഉത്പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണ ഉൽപാദന രംഗത്ത് പ്രമുഖരായ ഇന്റൽ കമ്പനിയുടെ മാർഗ്ഗനിർദ്ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കിക്കൊണ്ടാണ് കൊക്കോണിക്സ് എന്ന പൊതു-സ്വകാര്യ സംരംഭത്തിന് രൂപം നൽകിയത്.
ലാപ്ടോപ്പ് സർവർ ഉത്പാദന രംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യ പൊതു-സ്വകാര്യ സംരംഭമാണ് കൊക്കോണിക്സ്. കെൽട്രോൺ, കെഎസ്ഐഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോടൊപ്പം യു.എസ്.ടി ഗ്ലോബൽ, ആക്സിലറോൺ (ഇന്റൽ ഇന്ത്യാ മേക്കർ ലാബ് ആക്സിലറേറ്റഡ് സ്റ്റാർട്ട് അപ്) എന്നിവർ കൂടി പങ്കാളികളായുള്ള ഉപകരണോത്പാദന സംവിധാനമാണ് കൊക്കോണിക്സിനുള്ളത്.
കെൽട്രോണിന്റെ, തിരുവനന്തപുരത്തു മൺവിളയിലുള്ള സ്ഥാപന സൗകര്യങ്ങൾ നവീകരിച്ചു ലഭ്യമാക്കിയ സ്ഥലത്താണ് കമ്പനി പ്രവർത്തനമാരംഭിക്കുന്നത്. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപകരണ ഘടകങ്ങളുടെയും ഉത്പാദനത്തിനാണ് കൊക്കോണിക്സ് പ്രാഥമിക പരിഗണന നൽകുന്നത്. പ്രതിവർഷം രണ്ടരലക്ഷം ലാപ്ടോപ്പുകളുടെ ഉത്പാദനത്തിനുള്ള ശേഷിയുമായാണ് കൊക്കോണിക്സ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. പ്രവർത്തന ചടുലതയാർന്ന ഒരു ഇലക്ട്രോണിക് ഹാർഡ്വെയർ ഉത്പാദന ഇക്കോസിസ്റ്റം കേരളത്തിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് കൊക്കോണിക്സ് മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂതനാശയങ്ങളുള്ള സ്റ്റാർട്ട് അപ് കമ്പനികളുടേയും സർക്കാർ – സ്വകാര്യ മേഖലകളിലെ ചെറുതും ഇടത്തരവുമായ ഐടി സംരംഭങ്ങളുടെയും ശേഷികളുടെ സംയോജനത്തിനുള്ള അവസരമാണു കൊക്കോണിക്സ് തുറന്നു നൽകുന്നതെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സെക്രട്ടറിയും കൊക്കോണിക്സ് ചെയർമാനുമായ എം. ശിവശങ്കർ, കൊക്കോണിക്സ് ഡയറക്ടർമാരായ യു.എസ്.ടി ഗ്ലോബൽ കമ്പനിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡ്ഡുമായ അലക്സാണ്ടർ വർഗീസ്, കെൽട്രോൺ എം.ഡി. ഹേമലത, കെഎസ്ഐഡിസി ജനറൽ മാനേജർ രവിചന്ദ്രൻ, ആക്സിലറോൺ സി.ഇ.ഒ. പ്രസാദ് എന്നിവരും ഇന്റൽ കമ്പനി പ്രതിനിധി സിദ്ധാർത്ഥ് നാരായണനും പങ്കെടുത്തു.
You might also like
മലയാളത്തില്‍ നിന്നും ആദ്യമായി ഫോബ്സ് പട്ടികയില്‍ ഇടം നേടി മമ്മൂക്ക, തമിഴില്‍ നിന്നും നയന്‍സും
വിനോദരംഗത്തുനിന്നും കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിന്നും ഫോബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന് മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തുനിന്നും ആദ്യമായാണ് ഒരാള്‍ ഈ പട്ടികയില്‍ ഇടം നേടുന്നത്. കോളിവുഡില്‍ നിന്നും നയന്‍താരയും
കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
നിത്യേന പുതിയ പാക്കെജുകളുായി എത്തുന്ന എല്ലാ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരെയും അമ്പരപ്പിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജാണ് പുതിയതായി ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളും ഡേറ്റയും ലഭിക്കുന്ന ഈ ഓഫറിന് 1199 രൂപയാണ്. ഈ ഓഫര്‍ പ്രകാരം ബ്രോഡ്ബാന്‍ഡ്
സച്ചിന് ബന്‍സാല്‍ ഫ്ളിപ്കാര്‍ട്ട് വിടുന്നു
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങി പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ടിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് സച്ചിന് ബന്‍സാല്‍ ഫ്ളിപ്കാര്‍ട് വിടാനൊരുങ്ങുന്നു. സച്ചിന് തന്റെ ഉടമസ്ഥതയിലുള്ള 5.5 ശതമാനം ഫ്ളിപ്കാര്‍ട് ഓഹരികളും വാള്‍മാര്‍ട്ടിന് കൈമാറുമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വാള്‍മാര്‍ട്ട് ഫ്ളിപ് കാര്‍ട്ടില്‍ 12-15 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ്
0 Comments
No Comments Yet!
You can be first to comment this post!